തിരുവനന്തപുരം: തമിഴ്നാട്ടിൽ 49 റൂട്ടുകളിലായി കെ.എസ്.ആർ.ടി.സിയുടെ 89 ബസുകൾ ഒാടിക്കുന്നതടക്കം വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരളവും തമിഴ്നാടും പുതിയ അന്തർസംസ്ഥാന ഗതാഗത കരാറിൽ ഒപ്പുവെച്ചു. നിലവിലെ 284 സർവിസുകളുടെ എണ്ണം പുതിയ കരാറോടെ 373 ആകും. ഇപ്പോൾ 33016.4 കിലോമീറ്ററാണ് കെ.എസ്.ആർ.ടി.സിയുടെ തമിഴ്നാട്ടിലെ സർവിസ്.
പുതിയ കരാറോടെ 8865 കിലോമീറ്റർ കൂടി അധികമായി സർവിസ് നടത്താനാകും. ഫലത്തിൽ കെ.എസ്.ആർ.ടി.സിയുടെ തമിഴ്നാട്ടിലെ ഗതാഗത സാന്നിധ്യം 41881.4 കിലോമീറ്ററായി ഉയരും.െഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനും തമിഴ്നാട് ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്കറുമാണ് കരാറിൽ ഒപ്പിട്ടത്.
മധുര, പഴനി, വേളാങ്കണ്ണി എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്ന് അതിർത്തി ജില്ലകളിൽനിന്ന് ആവശ്യമുണ്ടായിരുന്നെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
പുതിയ സർവിസുകൾ ഇങ്ങനെ: തിരുവനന്തപുരം^ആറ്റിൻകര, തിരുവനന്തപുരം^പേച്ചിപ്പാറ, തിരുവനന്തപുരം^കുളച്ചൽ, തിരുവനനന്തപുരം^തേങ്ങാപ്പട്ടണം, തിരുവനന്തപുരം^ഉൗട്ടി, എറണാകുളം^ചെന്നൈ, എറണാകുളം^പുതുച്ചേരി, ആർത്തുങ്കൽ^വേളങ്കണ്ണി, പാലക്കാട്^കോയമ്പത്തൂർ, ഇടുക്കി^കമ്പംമേട്,കോട്ടയം^മധുര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.