കോന്നി: വീടിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികളോടുള്ള പൊലീസിെൻറ മൃദുസമീപ നത്തിനെതിരെ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിനിയുടെ നിരാഹാര സമരം. വീടിനു നേരേ ആക്രമണം നടത്തിയ സി.പി.എം പ്രവർത്തകർക്കെതിരെ നിസ്സാരവകുപ്പുകൾ ചുമത്തി കേസെ ടുത്ത് അവരെ ജാമ്യത്തിൽ വിട്ടതിലും കേസിൽ ഗൂഢാലോചന നടത്തിയ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെയും ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെയും നിയമനടപടികൾ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു തണ്ണിത്തോട്ടിലെ വീട്ടിൽ ഏഴു മണിക്കൂർ നീണ്ട നിരാഹാര സമരം.
ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച നിരാഹാരം ജില്ല പൊലീസ് ചീഫിെൻറ നിർദേശാനുസരണം അടൂർ ഡിവൈ.എസ്.പി വീട്ടിലെത്തി പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും കൃത്യമായ മൊഴികൾ രേഖപ്പെടുത്തിയതിനു ശേഷമാണ് അവസാനിപ്പിച്ചത്.
ചൊവ്വാഴ്ചയാണ് നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനുനേരെ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയത്.
പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണത്തിന് ഗൂഢാലോചന നടത്തിയ രണ്ടു പ്രമുഖനേതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. കൂടാതെ പെൺകുട്ടിക്കും കുടുംബത്തിനും എതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ വാട്സ്ആപ്പ് ഗ്രൂപ്പായ തണ്ണിത്തോട് മാഗസിെൻറ അഡ്മിൻ, പ്രചാരണം പങ്കുെവച്ചവർ എന്നിവരെ സൈബർ സെല്ലിെൻറ സഹായത്തോടെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി ഉറപ്പ് നൽകി. തുടർന്നാണ് പെൺകുട്ടി നിരാഹാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.