കോട്ടയം: കെവിൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ ക്ര ോസ്വിസ്താരം വ്യാഴാഴ്ചയും തുടർന്നു. മൂന്നും നാലും പ്രതികളായ ഇഷാൻ ഇസ്മായിൽ, റി യാസ് എന്നിവരുടെ അഭിഭാഷകരാണ് ഡിവൈ.എസ്.പിയെ വിസ്തരിച്ചത്.
ഇഷാനെയും റിയാസിനെയും നേരേത്തതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തയായി അഭിഭാഷകർ വാദിച്ചു. 29ന് ഇവെര കസ്റ്റഡയിലെടുത്തതായാണ് പൊലീസ് രേഖ. എന്നാൽ, ഇതിനുമുമ്പുതന്നെ കുളത്തുപ്പുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തതായും ഇവർ വാദിച്ചു. എന്നാൽ, 29നാണ് പ്രതികളെ പിടികൂടിയതെന്ന് ഗിരീഷ് പി. സാരഥി കോടതിയിൽ ബോധിപ്പിച്ചു.
കോടതിയിൽ ഹാജരാക്കാൻ വൈകിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസിേൻറതെന്ന പേരിൽ ഹാജരാക്കിയിരിക്കുന്ന ഫോൺ അദ്ദേഹത്തിേൻറതല്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതോടെ കോടതി ഫോണിെൻറ ഇ.എം.ഐ നമ്പർ അടക്കം പരിശോധിച്ചു. റിയാസിെൻറ പേരിലുള്ള സിം ഇട്ടിരുന്ന ഫോൺ തന്നെയാണ് ഹാജരാക്കിയിരിക്കുന്നതെന്നും കോടതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.