ന്യൂഡൽഹി: 2018ൽ പ്രളയത്തിൻറ ഭാഗമായി കേരളത്തിന് നൽകിയ അധിക ഭക്ഷ്യധാന്യത്തിെൻറ വില സംസ്ഥാനം നൽകണമെന്ന് കേന്ദ്രം. പ്രളയ ദുരിതാശ്വാസത്തിെൻറ ഭാഗമായി 89540 മെട്രിക് ടൺ അരിയാണ് കേന്ദ്രം അധികമായി അനുവദിച്ചത്.
ഇതിെൻറ വിലയായി 205.81 കോടി രൂപ അടക്കണമെന്നാണ് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ എളമരം കരീം എം.പിയുടെ ചോദ്യത്തിന് മറുപടിയായി രേഖാമൂലം അറിയിച്ചത്.
പ്രളയകാലത്തു എഫ്.സി.ഐ മുഖേനയാണ് ഈ അധിക റേഷൻ അനുവദിച്ചത്. ഇതിെൻറ വില എഴുതിത്തള്ളില്ലെന്ന കേന്ദ്രത്തിെൻറ വാശി ദുരന്തമനുഭവിച്ച മനുഷ്യരുടെ നേരെയുള്ള വെല്ലുവിളിയാണെന്ന് എളമരം കരീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.