തിരുവനന്തപുരം: 2019ലെ പ്രകൃതി ക്ഷോഭത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം അടുത്ത ജൂണിന് മുമ്പ് പൂർത്തിയാക്കാൻ ഉത്തരവ്. ഇതിന് ആവശ്യമായ നടപടി തഹസിൽദാർമാർ സ്വീകരിക്കണമെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുവിെൻറ ഉത്തരവ്. ആദ്യഗഡുവായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് സമതല മേഖലയിലുള്ളവർക്ക് 95,100 രൂപയും മലയോരമേഖലയിൽ 1,01,900 രൂപയും കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കും.
അടിത്തറ നിർമാണം പൂർത്തിയാക്കിയാൽ രണ്ടാമത്തെ ഗഡു രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ലഭിക്കും. മേൽക്കൂര പൂർത്തിയാക്കിയാൽ മൂന്നാമത്തെ ഗഡു സമതല മേഖലയിൽ ഒന്ന് 1,04,900 രൂപയും മലയോരമേഖലയിൽ 98,100 രൂപയും നൽകും. രണ്ടും മൂന്നും ഗഡുക്കൾ തദ്ദേശ സ്ഥാപനത്തിെൻറ എൻജിനീയർ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകുന്നതിനനുസരിച്ച് തഹസിൽദാർ അംഗീകരിച്ച് ബാങ്ക് അക്കൗണ്ടിൽ നൽകും. നിർമാണ പുരോഗതി വിലയിരുത്താനും തീരുമാനം എടുക്കാനുമുള്ള ചുമതല ജില്ല ദുരന്തനിവാരണ അതോറിറ്റിക്കാണ്.
94 കോടി അനുവദിച്ചു
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് 94 കോടി അനുവദിച്ചു. ലാൻഡ് റവന്യൂ കമീഷണറുടെ നവംബർ 23, 27 തീയതികളിലെ കത്തിെൻറ അടിസ്ഥാനത്തിൽ 29707 വീടുകളുടെ നിർമാണം പൂർത്തീകരിക്കാനാണ് തുക. മലമ്പ്രദേശത്ത് 3030 വീടുകൾക്കും സമതലപ്രദേശത്ത് 26,677 വീടുകൾക്കുമാണ് നാശനഷ്ടം സംഭവിച്ചത്. പുനർനിർമാണത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 45. 77 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 48.23 കോടിയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.