ലാസ്റ്റ് ഗ്രേഡ് നിയമനം വെറും 14 ശതമാനം

ലാസ്റ്റ് ഗ്രേഡ് നിയമനം വെറും 14 ശതമാനം കാലാവധി രണ്ടാഴ്ച മാത്രംചെറുവത്തൂർ: ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും നിയമനം കാര്യക്ഷമമാക്കുന്നുണ്ടെന്നും അധികൃതർ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടന്നത് ആകെ 14 ശതമാനം മാത്രം. 14 ജില്ലകളിലായി 46,285 പേരെ പി.എസ്.സി ഉൾപ്പെടുത്തിയപ്പോൾ 6749 പേർക്ക് മാത്രമേ നിയമന ശിപാർശ ലഭിച്ചുള്ളൂ. അയ്യായിരത്തോളം പേർക്ക് മാത്രം നിയമനം ലഭിക്കേണ്ടിടത്ത് എൻ.ജെ.ഡി ഒഴിവുകളും കൂടി പരിഗണിച്ചാണ് ഇത്രയെങ്കിലും നിയമനം നടന്നത്. 841 പേർക്ക് നിയമനം നൽകിയ തിരുവനന്തപുരത്താണ് നിയമനം കൂടുതൽ. 224 പേർക്ക് നിയമനം നൽകിയ വയനാടാണ് ഏറ്റവും കുറവ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ മാത്രമാണ് 500ൽ കൂടുതൽ പേർക്ക് നിയമനം നൽകിയത്. മുൻ റാങ്ക്പട്ടികയിൽ നിന്ന് 11,455 പേർക്ക് നിയമനം നൽകിയ സ്ഥാനത്താണ് ഇത്തവണ പകുതിയോളം നിയമനം നൽകിയത്. 493 ലിസ്റ്റുകൾക്കൊപ്പമാണ് ആഗസ്റ്റ് നാലിന് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റും റദ്ദാവുക. വിവിധ വകുപ്പുകളിൽ എൽ.ഡി.സി, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസി. സെയിൽസ് മാൻ, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 തുടങ്ങിയവയാണ് ലാസ്റ്റ് ഗ്രേഡിനൊപ്പം റദ്ദാകുന്ന പ്രധാന ലിസ്റ്റുകൾ‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.