കൽപറ്റ: വയനാട്ടിൽ നിന്ന് ഗോവയിലേക്ക് കോളജ് വിദ്യാർഥികളുടെ വിനോദയാത്രക്കിടെ ബസിന്‍റെ ഗിയർ മാറ്റി വിദ ്യാർഥിനികൾ. അതിനായി ക്ലച്ച് ചവിട്ടി ഡ്രൈവർ. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത് ആർ.ടി.ഒ അധികൃതർ.
കൽപറ്റ ഗവ. കോളജിൽ നിന്ന് കഴിഞ്ഞമാസം അവസാനം ഒരുകൂട്ടം വിദ്യാർഥികൾ ഗോവയിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. ചില വിദ്യാർഥിനികൾ കാബിനിൽ കയറി ഗിയർ മാറ്റി, അതിനനുസരിച്ച് ഡ്രൈവർ ബസ് ഓടിച്ചു.
ഇതു ശ്രദ്ധയിൽപെട്ട ലൈസൻസിങ് അതോറിറ്റി നൽകിയ വിശദീകരണ േനാട്ടീസിന് ഡ്രൈവർ എം. ഷാജി നൽകിയ മറുപടിയിൽ കുറ്റം സമ്മതിച്ചതായി ജോ. ആർ.ടി.ഒ സി.വി.എം ഷെരീഫ് ഉത്തരവിൽ പറയുന്നു. 2020 മേയ് അഞ്ചു വരെ ഷാജി വാഹനം ഓടിക്കാൻ പാടില്ല. അശ്രദ്ധമായി, അപായം ഉണ്ടാക്കും വിധം ബസോടിച്ചുവെന്നാണ് കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.