തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തൊളിക്കോട് ജമാഅത്ത ് മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഈ മാസം 15 വരെ നാലു ദിവസത്തെ കസ്റ്റഡിയാണ് തിരുവനന്തപുരം പോക്സോ കോടതി അനുവദിച്ചത്. തെളിവെടുപ്പിനായി ഏഴ് ദിവസം കസ്റ്റഡിയിൽ വിടണമെന്ന അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലാണ് കോടതി നടപടി.
ഫെബ്രുവരി 12ന് സ്കൂൾ വിട്ടിറങ്ങിയ കുട്ടിയെ വിതുര പേപ്പാറ വനപ്രദേശത്ത് കൊണ്ടു പോയി കാറിൽവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. സംഭവം പുറത്തു പറയരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വാർത്ത പുറത്തായപ്പോൾ പ്രതി നാടുവിട്ടു.
മധുരയിൽ നിന്നാണ് ഷെഫീഖിനെയും സഹായി പെരുമ്പാവൂർ സ്വദേശിയും ബന്ധുവുമായ ഫാസിലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സാമ്പത്തികമായി സഹായിച്ച റാഫി, ഷഫീഖ് എന്നിവരുൾപ്പെടെ മറ്റ് മൂന്ന് പ്രതികളും പിടിയിലായിട്ടുണ്ട്.
ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ ഒളിപ്പിച്ചിരുന്ന സഹോദരി ഭർത്താവ് പെരുമ്പാവൂർ സ്വദേശി അൽ അമീൻ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.