കണ്ണൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസുമായി ബന്ധപ്പെട്ട കേസ് തീര്‍ക്കാന്‍ മധ്യസ്ഥം വഹിച്ചതില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരന്‍. നെഹ്റു ഗ്രൂപ്പിനു വേണ്ടിയല്ല താന്‍ മധ്യസ്ഥം വഹിക്കാന്‍ പോയത്. പരാതിക്കാരനായ ഷഹീർ ഷൗക്കത്തലിയുടെ കുടുംബവും നെഹ്റു ഗ്രൂപ്പ് അധികൃതരും പറഞ്ഞിട്ടാണ് വിഷയത്തിൽ ഇടപെട്ടത്. തന്‍റെ ബന്ധുവായ കെ. ചന്ദ്രന്‍റെ വീട്ടിലാണ് താൻ പോയതെന്നും സുധാകരൻ വ്യക്തമാക്കി.
ഷഹിര്‍ ഷൗക്കത്തലിയുടെ വിഷയം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കേസിൽ പ്രത്യേക ഒരു നയവും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ചര്‍ച്ച ചെയ്യാത്ത വിഷയത്തില്‍ നിലപാട് എടുത്തുവെന്ന് പറഞ്ഞാല്‍ ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.
ജിഷ്ണു കേസ് അട്ടിമറിക്കാന്‍ താന്‍ ചെറുവിരലനക്കിയിട്ടില്ല. ജിഷ്ണുവിന്‍റെ അമ്മയുടെ വേദന തന്‍റെ ഹൃദയത്തിലുണ്ട്. സി.പി.എമ്മുകാരെന്ന് പറയുന്ന ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി നല്‍കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.