കൊച്ചി: സിവില്‍ തര്‍ക്കത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട സി.െഎക്കെതിരെ നടപടിയെടുക്കാത്തതെന്തെന്ന് ഹൈകോടതി. നടപടിയെടുക്കുമെന്ന് കോടതിക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇടപെടൽ. സിവിൽ തർക്കത്തിൽ ഇടപെെട്ടന്ന പരാതിയിൽ തൊടുപുഴ സി.ഐ എന്‍.ജി. ശ്രീമോനെതിരെ കര്‍ശനമായ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാമെന്ന് നേരത്തേ കേസ് പരിഗണിക്കവേ സർക്കാർ ഉറപ്പ് നൽകിയിരുന്നു.
നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഒക്ടോബർ 10നാണ് കോടതി നിർദേശിച്ചത്. നടപടിയുണ്ടാകാത്ത പക്ഷം ഇതുസംബന്ധിച്ച് നവംബർ ഒമ്പതിന് വിശദീകരണം നൽകാൻ ഡിവിഷന് ബെഞ്ച് സര്‍ക്കാറിനോട് നിർദേശിച്ചു. ശ്രീമോെൻറ ഇടപെടൽ സംബന്ധിച്ച് ഐ.ജിയും ആഭ്യന്തര സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓഫിസിലെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോർട്ടാണ് നല്‍കിയതെന്ന് ഐ.ജി അറിയിച്ചു. വൈരുധ്യമുണ്ടായതെന്തുകൊണ്ടെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് കോടതി ഐ.ജിയോട് നിര്‍ദേശിച്ചു. പൊലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. തൊടുപുഴ പൊലീസിെൻറ അധികാര പരിധിയിൽപെടാത്ത ഭൂമിയും ആളുകളും ഉള്‍പ്പെട്ട തര്‍ക്കത്തില്‍ തൊടുപുഴ സി.ഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നുമാരോപിച്ചാണ് ബേബിച്ചന് വര്‍ക്കി കോടതിയെ സമീപിച്ചത്.
ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രീമോന് ഇടപെട്ടെന്ന പരാതി അന്വേഷിക്കാന്‍ ഇൻറലിജന്‍സ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തര ജോ. സെക്രട്ടറി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെയൊരു കേസില്‍ ശ്രീമോന് ഇടപെടാന്‍ പാടില്ലായിരുന്നുവെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നത്.സിവില്‍ കേസുകളില്‍ ഇടപെട്ട് കക്ഷികളെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കരുതെന്ന 2012ലെ ഡി.ജി.പിയുടെ സര്‍ക്കുലറിന് വിരുദ്ധമാണ് സി.െഎയുടെ നടപടികൾ. ഡി.ജി.പിയുടെ സര്‍ക്കുലറും നിയമവും നോക്കുമ്പോള്‍ ശ്രീമോന് നീതിയുക്തമല്ലാതെ ഇടപെെട്ടന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.