വിവാദ പരാമർശം: നടൻ കൊല്ലം തുളസിക്ക് മുൻകൂർ ജാമ്യമില്ല

കൊച്ചി: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിൽ നടൻ കൊല്ലം തുളസിക്ക് മുൻകൂർ ജാമ്യമില്ല. ചവറ പ ൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടൻ നൽകിയ ഹരജി തള്ളിയ ജസ്റ്റിസ് രാജ വിജയരാഘവൻ ഹരജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനും നിർദേശം നൽകി.

ഡി.വൈ.എഫ്.െഎ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയെത്തുടർന്ന് മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്താണ് കൊല്ലം തുളസിയെന്ന തുളസീധരൻ നായർക്കെതിരെ കേസെടുത്തത്. ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസസംരക്ഷണ ജാഥയുടെ ആമുഖപ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി കീറണമെന്നും ഒരുഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെൻറ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നും കൊല്ലം തുളസി പ്രസംഗിച്ചതായാണ് പരാതി. ശബരിമല യുവതി പ്രവേശനം അനുവദിച്ച ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ചതായും പരാതിയുണ്ട്.

അയ്യപ്പഭക്തനായ താൻ അന്നത്തെ സാഹചര്യത്തിൽ വികാരപരമായി പ്രസംഗിച്ചുപോയതാണെന്നും ഉടൻ മാപ്പ് പറെഞ്ഞന്നുമായിരുന്നു മുൻകൂർ ജാമ്യഹരജിയിലെ വാദം. അർബുദബാധിതനായ താൻ ചികിത്സയിലാണെന്നും 70 വയസ്സായതിെൻറ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, രാഷ്ട്രീയലാഭത്തിനുവേണ്ടി നടത്തിയ പ്രസംഗത്തിെൻറ സ്വഭാവമാണ് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരുവിഭാഗം ജനങ്ങൾക്കെതിരെയായിരുന്നു പ്രസംഗമെന്നും കോടതി നിരീക്ഷിച്ചു.

Tags:    
News Summary - High court denies anticipatory bail for Kollam Tulasi- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.