??????????????????? ? ??????? ???? ????? ????????????? ?????? ???? ??????? ??. ??.??. ???? ??????????????

ഹജ്ജ്: ആദ്യസംഘം യാത്രയായി

കരിപ്പൂർ: നാല് വർഷത്തിനുശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവിസ് പുനരാരംഭിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യസംഘമാണ് യാത്ര തിരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് സൗദി എയർലൈൻസിെൻറ എസ്. വി 5749 നമ്പർ വിമാനത്തിൽ 300 തീർഥാടകരാണ് യാത്രയായത്. ഇതില്‍ 133 പുരുഷന്മാരും 167 സ്ത്രീകളുമുണ്ടായിരുന്നു. മൂന്നിന് രണ്ടാം വിമാനവും യാത്രതിരിച്ചു. ഇതിൽ 140 പുരുഷൻമാരും 160 സ്ത്രീകളും ഉൾപ്പെടെ 300 പേരാണ് ഉണ്ടായിരുന്നത്. വിമാനത്താ വളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ യാത്രയയപ്പ് സംഗമം നടന്നു. ജില്ല പൊലീസ് മേധാ വി യു. അബ്ദുൽ കരീം സംസാരിച്ചു.

ഹജ്ജ് സെല്‍ ഓഫിസര്‍ എസ്. നജീബ് യാത്രനിര്‍ദേശം നല്‍കി. പിന്നീട്, സ്വകാര്യ ബസ ുകളിൽ തീർഥാടകരെ കരിപ്പൂരിലെത്തിച്ചു. ഹാജിമാരെ കരിപ്പൂരിൽ വിമാനകമ്പനിയുടെ നേതൃത്വത്തിൽ മധുരവും പൂക്കളും നൽ കി സ്വീകരിച്ചു. വളൻറിയർമാരുെട സഹായത്തോടെ അകത്തേക്ക് പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച മൂന്ന് വിമാനങ്ങ ളിലായി 900 പേരാണ് പുറപ്പെടുക. ഇവർ ഞായറാഴ്ച രാവിലെയോടെ ക്യാമ്പിലെത്തി. ഇക്കുറി കേരളത്തിൽനിന്ന് 13,472 േപരാണ് പുറപ്പെടുന്നത്. ഇതിൽ 11,094 പേർ കരിപ്പൂരിൽനിന്നും 2,378 പേർ െകാച്ചിയിൽനിന്നുമാണ്. കൊച്ചിയിൽനിന്ന് ജൂലൈ 14നാണ് എയർഇന്ത്യയുടെ ആദ്യവിമാനം.

മാഹിയിൽനിന്നുള്ള തീർഥാടകരുടെ യാത്ര കൊച്ചിയിലായിരുന്നു നിശ്ചയിച്ചതെങ്കിലും പ്രതിഷേധമുയർന്നതോടെ കരിപ്പൂരിലേക്ക് മാറ്റി. ആദ്യവിമാനം മന്ത്രി കെ.ടി. ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ൈഫസി, കലക്ടർ ജാഫർ മലിക്, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, ക്യാമ്പ് ജനറൽ കൺവീനർ പി. അബ്ദുറഹ്മാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, സൗദി എയർലൈൻസ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.


കരിപ്പൂരിൽ ഹജ്ജ് സർവിസ് നാല് വർഷത്തിന് ശേഷം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവിസ് പുനരാരംഭിച്ചത് നാല് വർഷത്തിന് ശേഷം. ഏറ്റവുമൊടുവിൽ 2014ലാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടന്നത്. 2015 േമയ് ഒന്നിന് റൺവേ നവീകരണത്തിെൻറ പേരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സർവിസ് നിലച്ചത്. പിന്നീട്, 2015 മുതൽ 2018 വരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു ഹജ്ജ് ക്യാമ്പും സർവിസുകളും. ഇതിനിടെ, 2017 ഫെബ്രുവരിയിൽ റൺവേ നവീകരണം പൂർത്തിയായെങ്കിലും ഹജ്ജ് സർവിസ് അനന്തമായി നീണ്ടു. വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് സൗദി എയർലൈൻസിെൻറ വലിയ വിമാനങ്ങൾക്ക് സർവിസ് പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. ഇതോെടയാണ് കരിപ്പൂർ വീണ്ടും ഹജ്ജ് എംബാർക്കേഷൻ പോയൻറുകളുെട പട്ടികയിൽ ഇടം പിടിച്ചത്. 2002ലാണ് കരിപ്പൂരിൽനിന്ന് ആദ്യ ഹജ്ജ് സർവിസ് നടന്നത്.

2,000ത്തിലാണ് കേരളത്തിൽനിന്ന് ഹജ്ജ് സർവിസ് ആരംഭിക്കുന്നത്. ആദ്യ രണ്ടുവർഷം കൊച്ചിയിൽനിന്നായിരുന്നു സർവിസ്. തീർഥാടകരിൽ 80 ശതമാനവും മലബാറിൽ നിന്നുള്ളവരായതിനാലാണ് സർവിസ് കരിപ്പൂരിലേക്ക് മാറ്റിയത്. നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്. രാത്രികാല സർവിസുകൾക്കായി ലീഡിങ് ലൈറ്റുകളും സുരക്ഷ നടപടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു അനുമതി. അന്നത്തെ വിമാനത്താവള ഡയറക്ടർ വിജയകുമാർ, എം.പിയായിരുന്ന ഇ. അഹമ്മദ് തുടങ്ങിയവരും ഇടപെട്ടിരുന്നു. അനുമതി നൽകിയശേഷം ആദ്യ ഹജ്ജ് വിമാനത്തിെൻറ ഫ്ലാഗ് ഓഫിന് അന്നത്തെ വ്യോമയാന മന്ത്രി ഷാനവാസ് ഹുൈസനും കരിപ്പൂരിലെത്തി. എയർഇന്ത്യയുടെ ജംബോ വിമാനമായ ബി 747-400 ഉപയോഗിച്ചായിരുന്നു തുടക്കത്തിൽ സർവിസ്. പിന്നീടാണ് സൗദിയ സർവിസ് തുടങ്ങിയത്.

രണ്ടാം ദിവസം ക്യാമ്പിൽ വൻ തിരക്ക്
കരിപ്പൂർ: കരിപ്പൂർ ഹജ്ജ് ഹൗസിൽ ക്യാമ്പിെൻറ രണ്ടാം ദിനം വൻ തിരക്ക്. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ തന്നെ തിങ്കളാഴ്ച പോകുന്ന തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു. ഇവരുെട രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആദ്യസംഘത്തിെൻറ യാത്രയയപ്പും മറ്റു പരിപാടികളും. ശനിയാഴ്ച ക്യാമ്പിലെത്തിയ ഇവരുെട ബന്ധുകളും യാത്രയാക്കാനായി എത്തിയിരുന്നു. ഇതും തിരക്ക് വർധിക്കാനിടയാക്കി. രാവിലെ 8.40, ഉച്ചക്ക് ഒരുമണി, മൂന്നുമണി എന്നീ സമയങ്ങളിലാണ് തിങ്കളാഴ്ച വിമാനങ്ങൾ പുറപ്പെടുക.

ജൂലൈ ഏഴുമുതൽ 20 വരെ സൗദി എയർലൈൻസിെൻറ 36 വിമാനങ്ങളിലായാണ് ഹാജിമാർ യാത്രയാകുക. കൊച്ചിയിൽനിന്ന് ജൂലൈ 14 മുതൽ 17 വെര എട്ടു സർവിസുകൾ എയർ ഇന്ത്യയും നടത്തും. കരിപ്പൂരിൽനിന്ന് അവസാന ദിവസം നാലു വിമാനങ്ങളുണ്ട്. ബാക്കി ഏഴു ദിവസങ്ങളിൽ മൂന്നും അഞ്ചുദിവസം രണ്ടു വിമാനങ്ങൾ വീതവുമാണ് പുറപ്പെടുക. 18ന് ഒരു സർവിസാണുളളത്.

കരിപ്പൂരിൽ വീണ്ടും മാധ്യമപ്രവർത്തകർക്ക് വിലക്ക്
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കാൻ വീണ്ടും മാധ്യമപ്രവർത്തകർക്ക് വിലക്ക്. ആദ്യ ഹജ്ജ് വിമാനത്തിെൻറ ഫ്ലാഗ് ഓഫ് ചടങ്ങിലേക്കുള്ള പ്രവേശനത്തിന് പാസ് അനുവദിക്കാമെന്ന് അറിയിച്ച ശേഷം അവസാനനിമിഷം അനുമതി നൽകാതിരിക്കുകയായിരുന്നു. ഹജ്ജ് കമ്മിറ്റി അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ, സർക്കാറിെൻറ ഔദ്യോഗിക വാർത്തസംവിധാനമായ പി.ആർ.ഡി മുഖേന മാധ്യമപ്രവർത്തകർ പേര് വിവരങ്ങൾ നൽകിയിരുന്നു. ഒരു മണിക്കൂർ നേരേത്ത എത്തണമെന്ന് അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ മലപ്പുറത്തെയും കോഴിക്കോട്ടെയും മാധ്യമപ്രവർത്തകർ കരിപ്പൂരിലെത്തിയപ്പോഴാണ് അകത്തേക്ക് പ്രവേശനമില്ലെന്നറിയുന്നത്.

ഫ്ലാഗ് ഓഫിനെത്തിയ മന്ത്രിയും ജില്ല കലക്ടറും ഹജ്ജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടും വിമാനത്താവള അതോറിറ്റി പ്രവേശനം നിഷേധിക്കുകയായിരുന്നെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ പറഞ്ഞു. സുരക്ഷവിഷയമാണ് കാരണമായി ഉന്നയിക്കുന്നത്. അതേസമയം, സുരക്ഷ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും അതോറിറ്റി അനുമതി നൽകിയാൽ തടസ്സങ്ങളില്ലെന്നുമാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സൗദി എയർലൈൻസിെൻറ വലിയ വിമാനം പുനരാരംഭിച്ചപ്പോഴും സമാനരീതിയിലായിരുന്നു വിമാനത്താവള അതോറിറ്റി നിലപാട്. പ്രവേശനം നിഷേധിക്കെപ്പട്ടതിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സ്വാഗതസംഘം കമ്മിറ്റിയും ഖേദം പ്രകടിപ്പിച്ചു.


News Summary - hajj 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.