30 യൂനിറ്റ് വരെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെയും ലോക്ഡൗണിെൻറയും സാഹചര്യത്തിൽ വൈദ്യുതി നിരക്കിൽ ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് സർക്കാർ. മാസം കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവർക്കും വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും സിനിമ തിയറ്ററുകൾക്കും ഇതിെൻറ ഗുണം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

*മാസം 30 യൂനിറ്റ് വരെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമാക്കി. 500 വാട്സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം ശരാശരി ഉപഭോഗം 20 യൂനിറ്റ് വരെ മാത്രമുള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡിയോടെ സൗജന്യ വൈദ്യുതി നല്‍കിയിരുന്നത്. കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെയാണ് ഇപ്പോൾ മാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള വീട്ടുപഭോക്താക്കള്‍ക്ക് കൂടി സൗജന്യം നൽകുന്നത്.

* 1000 വാട്സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റ് വരെ മാത്രം ഉപഭോഗമുള്ളതുമായ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന നിരക്ക് 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്കുകൂടി ലഭിക്കും. 40 യൂനിറ്റ് വരെ റെഗുലേറ്ററി കമീഷന്‍ യൂനിറ്റിന് 1.50 രൂപ എന്ന നിരക്കാണ് നിശ്ചയിച്ചിരുന്നത്. കണക്ടഡ് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെയാകും പ്രതിമാസം 50 യൂനിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്കുകൂടി ഇൗ നിരക്ക് അനുവദിക്കുക.

*വാണിജ്യ/വ്യവസായിക ഉപഭോക്താക്കള്‍ക്ക് 2021 മേയ് മാസത്തെ ഫിക്സഡ് / ഡിമാൻഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും.

സിനിമ തിയറ്ററുകള്‍ക്ക് 2021 മേയ് മാസത്തെ ഫിക്സഡ്/ഡിമാൻറ് ചാര്‍ജില്‍ 50 ശതമാനം ഇളവ് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഫിക്സഡ്/ ഡിമാൻഡ് ചാര്‍ജിന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് 30.09.2021 വരെ പലിശ രഹിതമായി മൂന്നു തവണകള്‍ അനുവദിക്കും. ഈ വിഭാഗം ഉപഭോക്താക്കൾ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കും.

Tags:    
News Summary - Free electricity for domestic customers with usage up to 30 units

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.