ദേവു മോൾ വെൻറിലേറ്ററിൽ; ആശുപത്രി വളപ്പിൽ പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: രോഗം വേട്ടയാടുന്ന ദേവുമോളുടെ മുഖം കണ്ടുനിൽക്കാനാവാതെ പിതാവ് യാത്രയായി. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപതു വയസുകാരി ദേവുചന്ദനയുടെ പിതാവ് ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് തൂങ്ങിമരിച്ചത്. ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് വൈറലായ ദേവു, തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ ആശുപത്രിക്ക് പിന്നില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്.

നൂറനാട് സി.ബി.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയാണ് ഒൻപതുവയസുകാരിയായ ദേവു ചന്ദന. ആലപ്പുഴ നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. ഇതിനിടെ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന ഗുരുതരമായ രോഗം പിടിപെട്ടു.

സ്ഥിതി ഗുരുതരമായതിനാൽ അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നാണ് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സാച്ചെലവ് താങ്ങാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഏതാനും ദിവസത്തിനിടയില്‍ മരുന്നിന് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടുകാരും പിരിവെടുത്താണ് ചികിത്സ നടത്തുന്നത്.  ഇതിനായി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Tags:    
News Summary - Father of Devu Chandana hanged to death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.