പാമ്പാർ പുഴയിൽനിന്ന് ചമ്പക്കാട് കോളനിവാസികൾ ജലം ശേഖരിക്കുന്നു

കോടികൾ ചെലവഴിച്ചിട്ടും ചമ്പക്കാട് നിവാസികൾക്ക് കുടിക്കാൻ മലിനജലം

മറയൂർ: കോടികൾ ചെലവഴിച്ച് വിവിധ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടും ചമ്പക്കാട് ഗോത്രവർഗ കോളനിക്കാർക്ക് ലഭിക്കുന്നത് പാമ്പാർ പുഴയിലെ മലിനജലം. എട്ട് കി.മീ. അകലെ തൂവാനം ഭാഗത്തുനിന്ന് വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.

ഇതുവഴി കുടിയിൽ വെള്ളമെത്തുന്നുണ്ടെങ്കിലും ശുദ്ധീകരണ ടാങ്കില്ലാത്തതിനാൽ നേരിട്ട് ഉപയോഗിക്കേണ്ടിവരുകയാണ്. മുമ്പ് കോടികൾ മുടക്കി പാമ്പാറിൽനിന്ന്  വെള്ളമെത്തിക്കാൻ ഡീസൽ പമ്പ് സെറ്റടക്കം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പാമ്പാറിനോട് ചേർന്ന് വിയർ ഡാമും രണ്ട് കിണറും നിർമിച്ചിരുന്നു.

ഇപ്പോൾ അതെല്ലാം തകർന്ന നിലയിലാണ്. പിന്നീട് ത്രിതല പഞ്ചായത്തും മറ്റ് വകുപ്പുകളും കുടിവെള്ള പദ്ധതിക്ക് ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും ഇന്നും മലിനജലമാണ് കുടിക്കാൻ ലഭിക്കുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കേരള-തമിഴ്നാട് അതിർത്തിയിലാണ് ചമ്പക്കാട് കുടി സ്ഥിതി ചെയ്യുന്നത്. ആനമുടിയിൽനിന്ന് ഉദ്ഭവിച്ച് മൂന്നാർ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലൂടെയാണ് പാമ്പാർ ഒഴുകുന്നത്. 

തേയിലത്തോട്ടങ്ങളിൽ തളിക്കുന്ന കീടനാശിനികളും വളങ്ങളും മൂലം തുടക്കത്തിലെ പുഴ വിഷമയമാകുന്നു. ജനവാസ മേഖലയിൽ എത്തുേമ്പാൾ മാലിന്യവാഹിനിയായി പാമ്പാർ മാറുന്നു. വീണ്ടും വനത്തിലൂടെ 16 കി.മീ. ഒഴുകിയാണ് ചമ്പക്കാട് കുടിക്ക് സമീപത്തുകൂടി കടന്നുപോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.