വടകര: കരൾ മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 11കാരി മരിച്ചു. മരണവിവരം അറിഞ്ഞ് വിദേശത്തുനിന്നെത്തിയ അമ്മാവൻ കുഴഞ്ഞുവീണ് മരിച്ചു. വൈക്കിലശ്ശേരിയിലെ ഇളമ്പിലാട്ട് താഴകുനിയിൽ ശ്രീധരെൻറയും ഷീബയുടെയും മകൾ ശ്രീലക്ഷ്മിയാണ് (11) കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനിരിക്കെ ഞായറാഴ്ച രാത്രി മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
വിവരമറിഞ്ഞ് അമ്മാവൻ ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ കൊഞ്ഞെൻറവിട തിലകൻ (44) ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വൈക്കിലശ്ശേരിയിലെ വീട്ടിലെത്തി. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടൻതന്നെ വടകര സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വൈക്കിലശ്ശേരി യു.പി സ്കൂൾ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. മഞ്ഞപ്പിത്തം പിടിപെട്ടാണ് ഗുരുതരാവസ്ഥയിലായത്. ഇത് കരളിെൻറ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. കരൾ മാറ്റിവെക്കാൻ നാട്ടുകാരുടെയും മറ്റും സഹായത്തോടെ ശസ്ത്രക്രിയക്കായി കാത്തിരിക്കവെയാണ് സ്ഥിതി വഷളായത്. ശ്രീലക്ഷ്മിയുടെ സഹോദരൻ: ശ്രീരാഗ്. തിലകെൻറ ഭാര്യ: ദീപ. മകൻ: അർജുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.