ബേക്കൽ: കോവിഡ് രോഗം ഭയന്ന വീട്ടമ്മ തീകൊളുത്തി മരിച്ചു. കൂട്ടകനി പരേതനായ മുണ്ടോ ട്ട് കമ്മാരെൻറ ഭാര്യ ദാക്ഷായണി(60)യാണ് മരിച്ചത്. ദാക്ഷായണിയുടെ മകൾക്ക് നാലു ദിവസമ ായി ചുമയും പനിയും തുമ്മലുമുണ്ടായിരുന്നു. ഇത് ആശുപത്രിയിൽ കാണിക്കണമെന്ന് മകളെ ഉപദേശിച്ചു.
ആരുമായും സമ്പർക്കമില്ലാത്തതിനാലും സാധാരണ കാലാവസ്ഥയിലുണ്ടാകുന്നതാണ് എന്ന് തിരിച്ചറിഞ്ഞതിനാലും മകൾ ചികിത്സക്കുപോയില്ല. അതേസമയം, നാട്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായും വാർത്ത വന്നു. ഇതോടെ ദാക്ഷായണി അസ്വസ്ഥയായി.
തിങ്കളാഴ്ച രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ അവർ എഴുന്നേറ്റ് ഭർത്താവിനെ സംസ്കരിച്ച സ്ഥലത്ത് ഉണങ്ങിയ ഒാലയും മറ്റും കൂട്ടിയിട്ട് തീയിട്ടു. തുടർന്ന് സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പരേതനായ ചിറക്കൽ കെ.പി. ചന്തു മണിയാണിയുടെ മകളാണ്. അമ്മ ജാനകി. ഏക മകൾ: രാധാമണി (മാണിക്കോത്ത് കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക) സഹോദരങ്ങൾ: കെ.പി. ബാലൻ, കെ.പി. ഭാസ്കരൻ, കെ.പി. ശ്രീധരൻ (ബേക്കറി ), കെ.പി. പത്മനാഭൻ, കെ.പി. മോഹനൻ (ഓട്ടോ ഡ്രൈവർ), ശാരദ, സരോജിനി, സാവിത്രി, പരേതയായ രുഗ്മിണി. മരുമകൻ: സന്തോഷ് കിഴക്കേകര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.