തിരുവനന്തപുരം: കാസർകോട് അതിർത്തിയിലൂടെ രോഗികൾക്ക് കർണാടകയിലേക്ക് പോകാൻ കഴിയാത്ത വിഷയം നിലനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് കേരളത്തിലെ ആശുപത്രികളിൽ തന്നെ ചികിത്സ ഒരുക്കും.
കാസർകോട് വ്യാഴാഴ്ചയും ഒരാൾ ചികിത്സ കിട്ടാതെ മരിച്ചു. ഇത് ആവർത്തിക്കാതിരിക്കാൻ കാസർകോട്ടെ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും. ഇതിനായി ആവശ്യമെങ്കിൽ ആകാശമാർഗവും പരിഗണിക്കും -മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.