തൃശൂർ: അനാവശ്യ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ആരും പ്രചരിപ്പിക്കരുതേ എന്നാണ് അവന് പറയാനുള്ളത്. തൃശൂർ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ കഴിയുന്ന ജില്ലയിലെ രണ്ടാമത്തെ കോവിഡ് 19 ബാധിതെൻറ അപേക്ഷയാണിത്.
ഐസൊലേഷൻ വാർഡിൽനിന്ന് താൻ പുറത്തിറങ്ങി നടക്കുന്നുെവന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഏറെ വേദനിപ്പിച്ചു. വാർഡിൽനിന്ന് ഒരിക്കലും പുറത്തു പോകാനാവില്ല. ഡോക്ടർമാരോ പരിചാരകരോ എത്തിയാൽ വാതിൽ മുട്ടും. അതോടെ മാസ്ക് ധരിച്ച്, ഫാൻ ഓഫാക്കി ജനാല തുറന്ന് നോക്കും. ശേഷം വാതിൽ തുറക്കും. വന്നവർ അകത്ത് വരുകയല്ലാതെ ഇതുവരെ താൻ പുറത്തുപോയിട്ടില്ല -21കാരനായ യുവാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
രോഗം ആർക്കും വരാം. മറ്റുള്ളവർക്ക് അത് പകരരുതേ എന്നാണ് പ്രാർഥന. രോഗം വന്നാൽ വീട്ടിൽ പോകാനാവുമോ. മാതാപിതാക്കൾക്കും മറ്റുള്ളവർക്കും പകരും എന്നതുപോലെ തന്നെയല്ലേ സമൂഹത്തിൽ ഇടപഴകിയാലും സംഭവിക്കുക. പിന്നെന്തിനാ അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്? -അവൻ ഉന്നയിക്കുന്നു.
29നാണ് ക്യൂആര്‍ 514 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഖത്തറിൽ അന്ന് കോവിഡ് ബാധ റിപ്പോർട്ട് ചെയ്യാത്തതിനാൽ വിമാനത്താവളത്തിൽ പരിശോധന ഉണ്ടായിരുന്നില്ല. വിമാനത്തിൽ ഒപ്പം ഉണ്ടായിരുന്ന ഇറ്റലിക്കാരിൽ നിന്ന് തനിക്ക് രോഗം പകർന്നെതന്നാണ് കരുതുന്നത്. മാർച്ച് എട്ടിന് പാവറട്ടി വെേന്മനാട് ബന്ധുവീട്ടിൽ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കവേയാണ് റിപ്പോർട്ട് െചയ്യാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.
അവിടെ നിന്ന് നേരെ പോയി ജനറൽ ആശുപത്രിയിൽ റിപ്പോർട്ട് െചയ്തു. ഒമ്പതിന് സ്രവം പരിശോധനക്ക് അയച്ചു. ഫലം പോസറ്റീവ് ആയപ്പോൾ അൽപം വിഷമിച്ചു. പക്ഷേ കൗൺസലിങ് കഴിഞ്ഞപ്പോൾ അതില്ലാതായി. മാതാപിതാക്കളും വീട്ടിലെ മുഴുവൻ അംഗങ്ങളും പിന്തുണയുമായി ഒപ്പം നിന്നതോടെ ആത്മധൈര്യം വർധിച്ചു -യുവാവ് പറഞ്ഞു.
താൻ കാരണം ആർക്കും ഒന്നും സംഭവിക്കരുതേ എന്ന പ്രാർഥനയാണ് അവനിപ്പോൾ. നിലവിൽ രോഗ ലക്ഷണങ്ങളില്ല. അവശ്യം മരുന്നും വിശ്രമവും മാത്രം. അടുത്ത സമ്പർക്കം പുലർത്തിയവർക്കും പ്രശ്നമൊന്നുമില്ലാത്തതിെൻറ സന്തോഷവും അവൻ പങ്കുവെച്ചു. ഒപ്പമുണ്ടായിരുന്ന ഇത്തയുടെയും കുഞ്ഞിെൻറയും സാമ്പിൾ പരിശോധഫലം നെഗറ്റീവായത് സന്തോഷം ഇരട്ടിപ്പിക്കുന്നു -അവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.