ന്യൂഡൽഹി: ‘‘നരേന്ദ്ര മോദിക്കുള്ള ഓരോ വോട്ടും പാകിസ്താനുള്ള വോട്ടാ’’െണന്ന് കോൺഗ് രസ് പറഞ്ഞു. മറ്റു പ്രതിപക്ഷ പാർട്ടികളും പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രതികരണ ത്തിനെതിരെ മോദിയെ കുറ്റപ്പെടുത്തി രംഗത്ത് ശക്തമായി വന്നു.
‘‘പാകിസ്താൻ ഒൗദ്യേ ാഗികമായിതന്നെ മോദിയുമായി ചങ്ങാത്തത്തിലാണെന്നാണ് ഖാെൻറ പ്രസ്താവനയിലൂടെ തെളിഞ്ഞത്. അതുകൊണ്ടുതന്നെ മോദിക്കുള്ള വോട്ട് പാകിസ്താനുള്ള വോട്ടാണ്. മോദിക്ക് ആദ്യം നവാസ് ശരീഫിനോടായിരുന്നു സ്നേഹം, ഇപ്പോൾ ഇംറാൻ ഖാൻ അദ്ദേഹത്തിെൻറ ഉറ്റ ചങ്ങാതിയാണ്. സത്യം പുറത്തുവന്നു’’ -കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയതു.
ഇന്ത്യയിൽ ആരു പ്രധാനമന്ത്രിയാകണമെന്ന് പാകിസ്താെൻറ ഉള്ളിലിരിപ്പ് പുറത്തുവന്നതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ് പാകിസ്താെൻറ പ്രശ്നം. പാക് സൈനിക ക്യാമ്പിലേക്ക് െഎ.എസ്.ഐ ക്ഷണിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് േമാദി. ഒരു ക്ഷണവുമില്ലാതെ പാകിസ്താനിൽ പോയതും മോദി മാത്രമാണ് -യെച്ചൂരി പറഞ്ഞു.
മോദി തെരഞ്ഞെടുക്കപ്പെട്ടാൽ പാകിസ്താനിൽ ആഹ്ലാദം കൊണ്ട് പടക്കംപൊട്ടുമെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പാകിസ്താനുമായുള്ള ബന്ധത്തിെൻറ ആഴം മോദി രാജ്യത്തോട് പറയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.