ചികിത്സക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ട അമേരിക്കയിലെ ചികിത്സക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് മടങ്ങിയെത്തി. പുലർച്ച 3.20നുള്ള വിമാനത്തിലെത്തിയ അദ്ദേഹം അവിടെനിന്ന് ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രി 24ന് എത്തുമെന്നാണ് മന്ത്രി ഇ.പി. ജയരാജൻ മാധ്യമങ്ങളെ അറിയിച്ചതെങ്കിലും ഒരു ദിവസം മുേമ്പ അദ്ദേഹം തിരിച്ചെത്തി. സെപ്റ്റംബർ രണ്ടിന് അമേരിക്കയിലേക്ക് പോയ അദ്ദേഹത്തിെൻറ ചികിത്സ മിനിസോടയിലെ റോചെസ്റ്ററിൽ പ്രവർത്തിക്കുന്ന മയോക്ലിനിക്കിലായിരുന്നു. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.

ആഗസ്റ്റ് 19നാണ് ആദ്യം പോകാൻ തീരുമനിച്ചിരുന്നെതങ്കിലും പ്രളയത്തെ തുടർന്ന് യാത്ര നീട്ടുകയായിരുന്നു. പുലർച്ചയിൽ എത്തിയ മുഖ്യമന്ത്രി രാവിെല 10.15 ഒാടെ സെക്രേട്ടറിയറ്റിലെ ഒാഫിസിലെത്തി. മാധ്യമപ്രവർത്തകർ കാത്തുനിെന്നങ്കിലും കൈവീശി കാണിച്ച ശേഷം അദ്ദേഹം ഒാഫിസിലേക്ക് പോവുകയായിരുന്നു. ഞായറാഴ്ച ഒാഫിസിലെത്തിവരിൽനിന്ന് ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രി ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ചികിത്സ സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അമരിക്കയിലെ മലയാളി സംഘടനകളുടെ യോഗത്തെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്തിരുന്നു. പ്രളയക്കെടുതികൾ പഠിക്കാൻ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘവുമായി തിങ്കളാഴ്ച മുഖ്യമന്ത്രി ചർച്ച നടത്തും.

കേരളത്തിെൻറ പുനർനിർമാണത്തിന് കൂടുതൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി സമയം നൽകിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും മുഖ്യമന്ത്രി കാണും. തിങ്കളാഴ്ച വൈകീട്ട് ഡൽഹിക്ക് പോകുന്ന മുഖ്യമന്ത്രി സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കൂടി പെങ്കടുത്ത ശേഷമാകും മടങ്ങുക.
26നാണ് ഇൗ ആഴ്ചത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അമേരിക്കയിേലക്ക് പോയപ്പോൾ ചുമതല ആർക്കും കൈമാറിയിരുന്നില്ല. ഇൗ കാലയളവിൽ ഒരു മന്ത്രിസഭ യോഗം മാത്രമാണ് നടന്നത്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Tags:    
News Summary - CM Return From America - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.