ആരാധ്യ, ഭാഗശ്രീ
എടവണ്ണ: കളിച്ച് കൊട്ടിരിക്കുന്നതിനിടെ കുട്ടികളെ കണ്ടാതായി. കുളത്തിൽ വീണ കുട്ടികൾ മരിച്ചു. പത്തപ്പിരിയം പാണ്ടിയാടിലെ മാങ്കുന്നൻ നാരായണന്‍റെ മകൾ ഭാഗ്യശ്രീ (7), കളരിക്കൽ കണ്ണച്ചം തൊടി ജിതേഷിന്‍റെ മകൾ ആരാധ്യ (5) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ് വൈകിട്ട് 6 മണിയോടെയാണ് സംഭവം.
കളിക്കുന്നതിനിടെ കാണാതായ കുട്ടികളെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വയലിൽ വെള്ളമെടുക്കുന്ന ചെറിയ കുളത്തിൽ ഒരു കുട്ടിയെ പൊങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള തെരച്ചിലിൽ മറ്റേ കുട്ടിയെയും കണ്ടെത്തുകയും ഉടനെ എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് ഭാഗ്യശ്രീയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും, ആരാധ്യയെ മഞ്ചേരി സ്വകാര്യാശുപത്രിയിലും പ്രവേശിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയും ആരാധ്യ മഞ്ചേരി നുസ്റത്ത് സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയുമാണ്. എടവണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ സുധീഷ് തങ്കച്ചന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാഗ്യശ്രിയുടെ മാതാവ്: പ്രീത. സഹോദരി: അനുഗ്രഹ. ആരാധ്യയുടെ മാതാവ്: അജ്ഞു. സഹോദരി: ആദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.