തിരുവനന്തപുരം: നവകേരള നിർമാണ ഫണ്ടിനുവേണ്ടിയുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് കേന്ദ്രാനുമതി വൈകുന്നതിനിടെ, അനുമതി ലഭിച്ച മുഖ്യമന്ത്രി ഗൾഫ് രാജ്യങ്ങളിലേക്ക്. മറ്റുള്ളവർക്ക് അനുമതി ലഭിക്കാത്ത സാഹചര്യം ചൊവ്വാഴ്ച മന്ത്രിസഭ യോഗം ചർച്ച ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ 17ന് അബൂദബി, 19ന് ദുബൈ, 20ന് ഷാർജ എന്നിവിടങ്ങൾ സന്ദർശിക്കും. 17 മുതൽ 22 വരെയാണ് മന്ത്രിമാരുടെ സന്ദർശനം തീരുമാനിച്ചിരുന്നത്. അനുമതി വൈകുന്ന സാഹചര്യത്തിൽ യാത്ര നീട്ടിവെക്കുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭ യോഗം ചർച്ച ചെയ്യും.
അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രിമാർ. ചിലർ തയാറെടുപ്പും നടത്തിയിട്ടുണ്ട്. എന്നാൽ, ചില മന്ത്രിമാരുടെ യാത്ര നേരത്തേ അടുത്ത മാസത്തേക്ക് നീട്ടിയിരുന്നു. അതത് രാജ്യങ്ങളിലെ പ്രവാസി സംഘടനകളുടെ അഭിപ്രായം മാനിച്ചാണിത്. പ്രവാസി മലയാളികൾ, സംഘടനകൾ എന്നിവരിൽനിന്ന് ഫണ്ടും വീടുകൾ നിർമിച്ചുനൽകുന്നതിനുള്ള വാഗ്ദാനവും സ്വീകരിക്കുകയായിരുന്നു ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.