തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളെ സംസ്ഥാന സർക്കാർ കരുതൽ തടങ്കലിടുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യുവാക്കളെ കരുതൽ തടങ്കലിലിടുന്നത് നിർഭാഗ്യകരമാണ്. പൗരത്വനിയമത്തിനെതിരെ മംഗലാപുരത്ത് നടത്തിയ ജനകീയപ്രക്ഷോഭം നടത്തിയവരെ വെടിവെച്ചു കൊന്ന കർണാടക മുഖ്യമന്ത്രിക്ക് നേരെയാണ് യുവത്വം പ്രതികരിച്ചത്. പ്രതിഷേധങ്ങൾ അടിച്ചമർത്താമെന്ന് പിണറായി സർക്കാർ കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്ക് നേരെ കരിങ്കൊടി വീശിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വച്ചിരുന്നു.തിരുവനന്തപുരം എ.ആർ ക്യാമ്പിൽ ഇവരെ സന്ദർശിച്ച ശേഷമാണ് ചെന്നിത്തല വിമർശനവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.