തിരുവനന്തപുരം: പ്രളയ സഹായം നൽകാതെയും പ്രളയകാലത്ത് നൽകിയ അരിക്ക് പണം ചോദിച്ചു ം കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ട്രീയ പ്രതികാരം കാട്ടുകയാെണന്ന് സി.പി.എം സംസ്ഥാ ന സെക്രേട്ടറിയറ്റ്. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തീവ്ര വർഗീയ നിലപാടുകളെയും ജനവിരുദ്ധ നയങ്ങളെയും ഒറ്റക്കെട്ടായി എതിർക്കുന്നതിനാലാണ് ഇത്.
രാജ്യത്തിെൻറ മതേതരത്വം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ ഫെഡറൽ വ്യവസ്ഥയും ഇല്ലാതാക്കാനാണ് ശ്രമം. ഈ പ്രതികാര നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവും യോജിച്ച പ്രക്ഷോഭവും ഉയർന്നുവരണം.
പ്രളയം ബാധിച്ച മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കും ധനഹായം നൽകിയപ്പോഴാണ് കേരളത്തെ തഴഞ്ഞത്. ഒരു രൂപ പോലും നൽകാതെ ഞെരിച്ച് കൊല്ലാനാണ് ശ്രമം. ഈ വിവേചനത്തിെൻറ ചൂടാറും മുമ്പാണ് 2018ലെ പ്രളയകാലത്ത് ക്യാമ്പുകളിൽ സൗജന്യമായി വിതരണം ചെയ്ത 89,540 ടൺ അരിയുടെ വിലയായി 205.81 കോടി രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടത്.
ജി.എസ്.ടി വിഹിതം നൽകാതെയും വായ്പ പരിധി ഉയർത്താൻ അനുവദിക്കാതെയും സംസ്ഥാനത്തെ തകർക്കാനാണ് ശ്രമം- പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.