കോഴിക്കോട്: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി മുസ്ലിം പള്ളികളിൽ ജുമുഅയും സംഘടിത നമസ്കാരവും തൽക്കാലം ഒഴിവ ാക്കുന്നു. കോഴിക്കോട് പട്ടാളപ്പള്ളി, പാളയം മൊയ്തീൻ പള്ളി, മാവൂർ റോഡ് ലുലുഅ് മസ്ജിദ്, മേലേപാളയം ലിവാഉൽ ഇസ്ലാം മസ്ജിദ്, , ചെറൂട്ടി റോഡ് എം.എസ്.എസ് പള്ളി, ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് പള്ളി എന്നിവിടങ്ങളിൽ ദിവസേനയുള്ള അഞ്ച് നേരത്തെ സംഘടിത നമസ്കാരങ്ങളും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരവും താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു.
അതേ സമയം പള്ളികളിൽ ബാങ്ക് വിളി നടക്കും. ഇമാമും ബാങ്ക് വിളിക്കുന്ന ആളും നമസ്കാരം നിർവഹിക്കും.
വഖഫ് ബോർഡിെൻറ നേതൃത്വത്തിൽ കോഴിക്കോട്ട് ചേർന്ന മുസ്ലീം സംഘടനകളുടെ യോഗം കർശനമായ ജാഗ്രതാനടപടികൾ പള്ളികളിൽ സ്വീകരിക്കാൻ െഎകകണേഠ്യന തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.