മലപ്പുറം: കെട്ടിടനിർമാണമേഖലയെ ബാധിക്കുന്ന രീതിയിൽ കാര്യമായ ചർച്ചകൾ നടത്താത െ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ പ്രതിഷേധവും ആശങ്കയും ശക്തമാകുന്നു. ചെറുകിട കെ ട്ടിടനിർമാണങ്ങൾക്കുണ്ടായിരുന്ന ഇളവുകൾ ഇല്ലാതാക്കിയാണ് പുതിയ ഉത്തരവ്. അമേരി ക്കൻ നിർമിത സോഫ്റ്റ്വെയറായ ഇൻറലിജൻറ് ബിൽഡിങ് പെർമിറ്റ് മാനേജ്മെൻറ് സിസ്റ്റ ം (ഐ.ബി.പി.എം.എസ്) കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് നിലവിലെ വ്യവസ്ഥകൾ മാറ്റിമറിച്ചിരിക്കുന്നത്.
ദേശീയ കെട്ടിടചട്ടത്തിന് (നാഷണൽ ബിൽഡിങ് കോഡ്) അനുസൃതമായി രൂപകൽപന ചെയ്ത സോഫ്റ്റ്വെയർ അനുസരിച്ച് കേരളത്തിലെ നിയമങ്ങൾ മാറ്റിയെന്നാണ് ആക്ഷേപം. പുതിയ ഉത്തരവനുസരിച്ച് 2000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടിന് ഒന്നര മീറ്റർ വീതിയുള്ള വഴി വേണം. 4000 ചതുരശ്ര മീറ്ററിന് മുകളിൽ 3.6 മീറ്ററാണ് വീതി. നേരത്തെ ഈ വ്യവസ്ഥയുണ്ടായിരുന്നില്ല.
1500 ചതുരശ്ര അടിക്ക് മുകളിൽ കെട്ടിടമുണ്ടെങ്കിലോ എട്ട് െസൻറ് ഭൂമിയിൽ കൂടുതലുണ്ടെങ്കിലോ മഴവെള്ള സംഭരണി വേണമെന്നായിരുന്നു നിയമം. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് ചെറിയ കെട്ടിടങ്ങൾക്കുപോലും മഴക്കുഴി വേണം. കെട്ടിടത്തിന് ചുറ്റും ഒഴിച്ചിടേണ്ട സ്ഥലത്തിെൻറ അളവിലും മാറ്റമുണ്ട്.
നിലവിൽ വശങ്ങളിൽ ഒരു ഭാഗത്ത് ഒരു മീറ്റർ, മറുഭാഗത്ത് 1.20, മുൻഭാഗത്ത് മൂന്ന്, പിറകിൽ 1.5 മീറ്റർ എന്നിങ്ങനെയാണ്. ഇത് വശങ്ങളിൽ 1.5 മീറ്ററും പിറകിലും മുൻഭാഗത്തും 1.5ഉം മൂന്നു മീറ്ററുമാക്കി നിജപ്പെടുത്തി. നേരത്തേ സ്ഥലത്തിെൻറ ഘടനക്കനുസരിച്ച് ഇതിെൻറ ശരാശരി മതിയായിരുന്നു. അതായത് വീടിെൻറ മുൻഭാഗത്ത് മൊത്തത്തിൽ മൂന്ന് മീറ്റർ വിട്ടാൽ മതിയായിരുന്നു. ഈ രീതി ഒഴിവാക്കിയതോടെ കെട്ടിടത്തിെൻറ നാലുഭാഗത്തും ഒരേ അളവിൽ സ്ഥലം വിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.