കൊട്ടാരക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'മുങ്ങി'യ ബി.ജെ.പി സ്ഥാനാർഥിക്കും കിട്ടിയത് 295 വോട്ട്. നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബി.ജെ.പി സ്ഥാനാർഥി സി. അജീവ്കുമാറിനെ (സുന്ദരി)യായിരുന്നു പ്രചാരണം കൊഴുക്കുന്നതിനിടെ കാണാതായത്. ഇവിടെ 555 വോട്ടുകൾ നേടിയ സി.പി.എമ്മിെൻറ എം.സി രമണിക്ക് 555 വോട്ടുകളാണുള്ളത്. കോൺഗ്രസ് സ്ഥാനാർഥിക്ക് ഇവിടെ 55 വോട്ടുകളാണുള്ളത്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി പ്രചാരണം നടത്തുന്നതിനിടെ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ഏഴിന് പൊലീസിൽ പരാതി നൽകിയിരുന്നു. അഞ്ചുദിവസം മുമ്പ്് വരെ വീടുകൾ കയറി വോട്ടർമാരെ കാണാനും പ്രചാരണത്തിനുമെല്ലാം സജീവമായിരുന്ന അജീവ് കുമാർ പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു.
തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും പാർട്ടി പ്രവർത്തകരും. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ഏഴിനും ഇയാൾ എത്തിച്ചേരാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.