സി.ഐ യൂനിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ; കൊലവിളിയുമായി ബി.ജെ.പി

കോഴിക്കോട്: നടക്കാവ് സർക്കിൾ ഇൻസ്‍പെക്ടറിനെതിരെ വധഭീഷണിയുമായി ബി.ജെ.പി, യുവമോർച്ച നേതാക്കൾ. നേതാക്കളായ റിനീഷ് എം, മോഹനൻ എന്നിവരാണ് കൊലവിളി പ്രസംഗം നടത്തിയത്. യുവമോർച്ച പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിചായിരുന്നു കൊലവിളി പ്രസംഗം.

നടക്കാവ് സി.ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്ന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി റിനീഷ് പ്രസംഗിച്ചു. സി.ഐയെ നോട്ടമിട്ടിട്ടുണ്ടെന്നും കൈ വെട്ടിമാറ്റുമെന്നും ജില്ലാ ജനറൽ സെക്രട്ടറി മോഹനനും പ്രസംഗിച്ചു.

ജയിൽവാസം അനുഭവിക്കുന്ന ബി.ജെ.പിക്കാർ മാങ്ങ പറിച്ചിട്ടല്ല ജയലിൽ പോയതെന്നും കോർപ്പറേഷൻ കൗൺസിലർ കൂടിയായ റെനീഷ് പ്രസംഗിച്ചിരുന്നു. ഇരുവരുടേയും പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിനെതിരെ വധഭീഷണി മുഴക്കിയതിനാണ് കേസ്.

Tags:    
News Summary - BJP Leader controversial speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.