നടിക്കെതിരായ ആക്രമണം: മെമ്മറി കാർഡ് പരിശോധന അന്വേഷിക്കണമെന്ന ഹരജിയിൽ വീണ്ടും വാദം കേൾക്കും

കൊച്ചി: നടിക്കെതിരായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വീണ്ടും വാദം കേൾക്കും. നേരത്തേ ഇത് വിധി പറയാൻ മാറ്റിയതാണെങ്കിലും പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്നത് നീതിനിർവഹണത്തിലുള്ള ഇടപെടലാകുമോ എന്ന് വിലയിരുത്താനാണ് ജസ്റ്റിസ് കെ. ബാബു വിഷയം വീണ്ടും പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ഹരജിക്കാരിയും സർക്കാറും നടൻ ദിലീപ് അടക്കം പ്രതികളും നിലപാടറിയിക്കണമെന്ന് നിർദേശിച്ചു. ഹരജി ഒമ്പതിന് വീണ്ടും പരിഗണിക്കും.

മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹരജി. രണ്ടു ദിവസങ്ങളിലും രാത്രിയാണ് കാർഡ് പരിശോധിച്ചതെന്നാണ് ആരോപണം. എന്നാൽ, കേസ് വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം.

Tags:    
News Summary - Attack on actress: Plea to probe memory card to be heard again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.