പത്തനംതിട്ട: സ്വത്തുതർക്കത്തിെൻറ പേരിൽ 71കാരനെ മകനും മരുമകളും ചേർന്ന് നഗ്നനാക്കി മർദിച്ചു. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനാണ് ക്രൂരമർദനമേറ്റത്. അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെ മകൻ ഷാനവാസ്, ഭാര്യ ഷീജ എന്നിവരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മർദിക്കാൻ ഒപ്പമുണ്ടായിരുന്ന ഷീജയുടെ സഹോദരൻ ഒളിവിലാണ്.
മർദനം അരമണിക്കൂറോളം നീണ്ടതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ തടയാൻ ചെന്നപ്പോൾ അസഭ്യം പറഞ്ഞ് ഒാടിച്ചുവിടുകയായിരുന്നു. വീടിെൻറ പുറത്തിട്ട് മൂവരും ചേർന്ന് കമ്പി ഉപയോഗിച്ച് റഷീദിനെ അടിച്ചുവീഴ്ത്തി. ഷീജ പിടിച്ചുകൊടുത്തു. വീണിടത്തുനിന്ന് ഉടുതുണിയില്ലാതെ എഴുന്നേൽക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. പൊലീസ് എത്തിയാണ് റഷീദിനെ രക്ഷിച്ചത്.
റഷീദിെൻറ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്തവിധത്തിൽ മകനും മരുമകളും കൈക്കലാക്കിയതിെന ചൊല്ലി ഏറെനാളായി തർക്കമുണ്ട്. വ്യാജപ്രമാണത്തിലൂടെയാണ് വസ്തു കൈക്കലാക്കിയതെന്ന് റഷീദ് പറയുന്നു. അടൂർ ആർ.ഡി.ഒ ഇതുസംബന്ധിച്ച തീർപ്പുണ്ടാക്കിയാണ് റഷീദിനെ ഇവരുടെ ഒപ്പം താമസിപ്പിച്ചിരുന്നത്. വീട്ടിൽനിന്ന് റഷീദ് പോകണമെന്ന് പറഞ്ഞ് കുെറ നാളുകളായി മർദനം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റഷീദിന് നാട്ടുകാരാണ് ഭക്ഷണവും മരുന്ന് വാങ്ങാനുള്ള പണവും നൽകുന്നത്. സംഭവത്തിൽ ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചു. സർക്കസ് രാജനെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട റഷീദ് സൈക്കിൾ അഭ്യാസിയായിരുന്നു. ശാരീരിക അവശതകൾ കാരണം ഏറെ നാളായി അഭ്യാസപ്രകടനങ്ങൾക്ക് പോകാറില്ല.
ഡ്രൈവറായും ജോലി ചെയ്തിരുന്നു. വരുമാനം ഇല്ലാതായേതാടെ ജീവിതം നരകതുല്യമായി. റഷീദിെൻറ ഭാര്യ ഫാത്തിമ ബീവി മകളുടെ കൂടെയാണ്.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
പത്തനംതിട്ട: വലഞ്ചുഴിയിൽ 71കാരനെ മകനും മരുമകളും ചേർന്ന് മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ല പൊലീസ് മേധാവി സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.