തിരുവനന്തപുരം: നിയമസഭ ഹോസ്റ്റലിലെ റൂമില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡി.ജി.പി ലോക്നാഥ് ബെഹ്‌റക്ക് കത്ത് നല്‍കി. പ്രതിയെ രക്ഷിക്കാന്‍ പൊലീസ് മനഃപൂര്‍വം അറസ്റ്റ് വൈകിപ്പിക്കുെന്നന്നുകാട്ടി ഇരയായ പെണ്‍കുട്ടി പ്രതിപക്ഷനേതാവിന് പരാതി നല്‍കിയിരുന്നു.
പൊലീസ് ആസ്ഥാനത്തിെൻറ വിളിപ്പാടകലെ നടന്ന സംഭവമായിട്ടുകൂടി ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. കേസന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് പൊലീസ് പുലര്‍ത്തുന്നത്. പ്രതിയെ രക്ഷപ്പെടുത്താന്‍ സി.പി.എം നേതാക്കള്‍ കനത്ത സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു.
ഇര നല്‍കിയ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസന്വേഷണം ഊര്‍ജിതപ്പെടുത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.