മലപ്പുറം: പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസുകാരിയെ തള്ളിവീഴ്ത്തി മലപ്പുറം സ്റ്റേഷനിൽനിന്ന് സ ിനിമ സ്റ്റൈലിൽ കാറുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുശേഷം പൊലീസ് പിടികൂടി. മണ്ണഴി കോട്ടപ്പുറം പൊന് നൂത്ത് വീട്ടില്‍ അനസ് (31)ആണ് പിടിയിലായത്. നമ്പർ േപ്ലറ്റ് ഇല്ലാതെ പോവുകയായിരുന്ന അനസിെൻറ കാര്‍ ശ്രദ്ധയിൽപ ്പെട്ടതിനെതുടർന്ന് വെള്ളിയാഴ്ച പുലര്‍ച്ച 12.30ന് കോഡൂരില്‍ അനസിനെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
സംശയം തോന്നിയ സ്‌ക്വാഡ്, അനസിനെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മാന്യമായി പെരുമാറിയതിനാൽ ഇയാളെ പ്രത്യേകം സെല്ലില്‍ ആക്കിയിരുന്നില്ല. പുലർച്ച അഞ്ചരക്ക് വനിത കോൺസ്റ്റബിളിനോട് സൗഹൃദത്തോടെ പെരുമാറി തന്ത്രപൂർവം ബോര്‍ഡില്‍ തൂക്കിയിട്ടിരുന്ന കാറിെൻറ താക്കോല്‍ കൈവശപ്പെടുത്തിയ അനസ്, പൊലീസുകാരിയെ തള്ളിവീഴ്ത്തി സ്‌റ്റേഷന് പുറത്തേക്ക് ഓടുകയായിരുന്നു. സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ആളുകൾ തടയാൻ ശ്രമിച്ചെങ്കിലും കുതറി മാറി കാറിനകത്ത് കയറിയ അനസ്, ആരേയും കൂസാതെ വണ്ടി പിന്നോട്ടെടുത്ത് സ്‌റ്റേഷന് പുറത്തെത്തിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ കൊണ്ടുേപാകുന്നതിനിടെ ഇയാൾ സ്റ്റേഷൻ കോമ്പൗണ്ടിെല സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു.
പ്രതി ചട്ടിപ്പറമ്പിൽ ഉണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ സി.ഐ സുനില്രാജിെൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇയാളെ വീണ്ടും പിടികൂടിയത്. അനസിെൻറ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിൽ സീല്‍ നിര്‍മിക്കുന്ന ഉപകരണങ്ങളും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. വിദേശ രാജ്യങ്ങളിലേക്ക് പോവാനുള്ള രേഖകളില്‍ പതിക്കുന്ന 150ഓളം വ്യാജ സീലുകളാണ് കണ്ടെടുത്തത്. ഇയാൾ നിർമിച്ചുനൽകിയ സീലുകള്‍ ഉപയോഗിച്ച് നിരവധിയാളുകള്‍ വിദേശത്ത് ജോലി നേടിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച്്് വിശദമായ അന്വേഷണം തുടങ്ങിയതായും മലപ്പുറം സി.െഎ അറിയിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.