അരൂർ: ദേശീയപാതയിൽ രണ്ട് ഇരുചക്രവാഹനങ്ങളിൽ തട്ടിയശേഷം കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 13 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. അരൂർ ക്ഷേത്രം ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. അരൂർ കാട്ടാംവെളി ശശിധരെൻറ സ്കൂട്ടറിലാണ് കാർ ആദ്യം തട്ടിയത്. പാതയോരത്ത് പാർക്കു ചെയ്തിരുന്ന മറ്റൊരു ബൈക്കിൽ ഇടിച്ചതോടെ നിയന്ത്രണം തെറ്റിയ കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
പത്രം ഏജൻറായ സ്കൂട്ടർയാത്രികൻ ശശിധരന്(57) പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവർ ബസ് കാത്തുനിന്നവരും വഴിയാത്രക്കാരുമാണ്. പള്ളുരുത്തി മുല്ലേ പറമ്പിൽ ധന്യ (35) പാലാരിവട്ടം സ്വദേശിനി സീമ (38), ഫോർട്ടുകൊച്ചി സ്വദേശിനി ജയലക്ഷ്മി (45) തേവര സ്വദേശിനി തമിഴ് ശെൽവി (47), കൂവപ്പാടം സ്വദേശിനി ജയ ( 35) അരൂർ സ്വദേശികളായ അമ്മനേഴം കാട്ടയിൽ സരസു (61) വാസു (68) ബേബി(65) ബേബി ശ്രീഹരി (മൂന്നു വയസ്സ് ),കെ.ആർ ബാബു (36) രമ്യ (29) അജിതകുമാരി (55) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ നെട്ടൂർ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം രജിസ്ട്രേഷനുള്ള ടാക്സി കാറാണ് അപകടമുണ്ടാക്കിയത്. കാർ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിൽ മറ്റൊരു യാത്രികനും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
അരൂർ ഗ്രാമപഞ്ചായത്തിെൻറയും ട്രോമാ കെയറിെൻറയും ആംബുലൻസ് അപകടസ്ഥലത്തു തന്നെ ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് സഹായമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.