തൃശൂർ: കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദാര്യമാണെ ന്ന് ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. കേരളത്തിന് മന്ത്രിസ്ഥാനത്തിനും അത് ആവശ്യപ്പെടാൻ പാർട്ടി ന േതൃത്വത്തിനും ധാർമിക അവകാശമില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിലുള്ളവർ മൂന്നുനേരവും മതേതരത്വം തിന്ന് വയർ നിറക്കട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതു- വലതു മുന്നണിയും ചേർന്നാണ് കേരളത്തിൽ ബി.ജെ.പി.യെ തോൽപിച്ചത്. സംഘടിത ന്യൂനപക്ഷ വോട്ടാണ് പരാജയത്തിെൻറ മറ്റൊരു കാരണം.
എൻ.ഡി.എ സ്ഥാനാർഥികളെ തോൽപിക്കാൻ ക്രൈസ്തവ സഭ ബോധപൂർവ ശ്രമം നടത്തി. വത്തിക്കാെൻറ സ്വാധീനം ഇതിനു പിന്നിലുണ്ട്. കഴിഞ്ഞ തവണ മോദി സർക്കാറിൽ നിന്ന് കോടികളാണ് ക്രൈസ്തവ സഭ നേടിയെടുത്തത്. തിരുവനന്തപുരത്ത് വിജയം ഉറപ്പായിരുന്ന കുമ്മനം രാജശേഖരനെ ഇടതു മുന്നണി ക്രോസ് വോട്ട് ചെയ്താണ് തോൽപിച്ചതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.