തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആറ്റിങ്ങൾ മാമം പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞു. യാത്രക്കാരിൽ 26പേർക്ക് പരിക്കേറ്റു. വൃക്ഷത്തിൽ ബസ് തടഞ്ഞ് നിന്നതിനാൽ പുഴയിൽ വീണില്ല.
ദേശീയപാതയിൽ ആറ്റിങ്ങൾ മാമം പാലത്തിൽ സമീപം വളവിൽവെച്ച് ഞായറാഴ്ച രാത്രി 11നാണ് അപകടം. പാലത്തിന് തൊട്ട് മുമ്പ് വളവിൽ എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കെവയാണ് ബസ് നിയന്ത്രണംവിട്ട് താഴേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്. പിന്നീട് പൊലീസും ട്രാഫിക് പൊലീസും എത്തി. പ്രദേശത്തെ ഇരുട്ടും ചാറ്റൽമഴയും രക്ഷാപ്രവർത്തനത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. ബസ് പുഴയിലേക്ക് മറിഞ്ഞിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.