അടിമാലി/കോതമംഗലം: അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഓട്ടോയിലേക്ക് ഇടിച്ച് കയറി ഒരു മരണം. പത്ത് പേർക്ക് പര ിക്ക്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നേര്യമംഗലം പഴമ്പിള്ളിച്ചാൽ വറവുങ്കൽ പോൾസണാണ് (55) മരിച്ചത്. പഴമ്പിള്ളിച്ച ാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ പാറക്കൽ ഷാജി ജോസ്(40), വിരിഞ്ഞമാക്കൽ സുനിൽ (30), കോട്ടക്കുടിയിൽ സന്തോഷ് (40), പാറയിൽ ഷൈബു ചാക്കോ (32), തടത്തിൽ അജിത്ത് (28), കോഴിക്കോട് സ്വദേശികളായ മാലിക്കത്താഴം ഹാരിസ് (31), താഴത്തിൽ റിസ് വാല ഐഷ (21), കുതുക്കൽ കെ.പി. അനീഷ (21), ഫറോക്ക് ഫസ്ന (20), സ്റ്റാർ ഹൗസിൽ അനില (ആറ്) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച ഏഴിനാണ് അപകടം. കോഴിക്കോടുനിന്നുള്ള വിനോദസഞ്ചാരികളുമായി മൂന്നാറിലേക്ക് വന്ന ട്രാവലറും മാമലക്കണ്ടം പഴമ്പിള്ളിച്ചാലിൽനിന്ന് കോതമംഗലത്തേക്ക് പോയ ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. നേര്യമംഗലം പാലത്തിന് മധ്യത്തിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. പാലത്തിെൻറ കൈവരിയിലിടിച്ച ട്രാവലർ മറിഞ്ഞതോടെയാണ് ഇതിലെ യാത്രക്കാർക്കും പരിക്കേറ്റത്.
പാലത്തിെൻറ കൈവരിയും തകർന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ഇടുങ്ങിയ പാലത്തിലൂടെ ഓട്ടോ വരുന്നത് ട്രാവലർ ഡ്രൈവർ കണ്ടെങ്കിലും അമിത വേഗമായിരുന്നതിനാൽ നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടത്തിനിടയാക്കിയെതന്നാണ് വിവരം. വാഹനങ്ങൾ പുഴയിൽ പതിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. പോൾസെൻറ സംസ്കാരം ശനിയാഴ്ച്ച രാവിലെ 10ന് പഴമ്പിള്ളിച്ചാൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ ബിജോ, ജിനോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.