തിരുവനന്തപുരം: ജിഷ വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ നിലപാട് കേസന്വേഷണം ശരിയായ ദിശയിലെന്ന് വ്യക്തമാക്കുന്നു.ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരം വിലകുറഞ്ഞ ആരോപണം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് നാല് വോട്ടുതട്ടാന്‍ സാധിക്കുമോ എന്നാണ് സി.പി.എം നോക്കുന്നത്. സാജു പോള്‍ എം.എല്‍.എയെക്കുറിച്ച് ജിഷയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് യു.ഡി.എഫ് ഉപയോഗിക്കാത്തത് വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്താണെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.