ന്യൂഡല്‍ഹി: കോടികള്‍ കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ ആരോപണത്തിന് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. മാന്യത കൊണ്ടാണ് താന്‍ ഒന്നും പറയാത്തത്. അല്ളെങ്കില്‍ അച്ഛനും മകനുമെതിരെ ഒരുപാട് പറയാനുണ്ടെന്നും വെള്ളാപ്പളളി പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ട്് വി.എസിന് എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇനിയും പറയാം. നിലനില്‍പിന് വേണ്ടി പാര്‍ട്ടി പറയുന്നത് വി.എസ് വിളിച്ചു പറയുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.