കോഴിക്കോട്: വടകര വള്ളിക്കാട് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍െറ സ്മാരക സ്തൂപത്തിനു നേരെ ആക്രമണം. സ്തൂപത്തിനു മുകളിലെ നക്ഷത്രവും ബോര്‍ഡുമാണ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എം.പി ആരോപിച്ചു.
സംഭവം വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം അന്വേഷിക്കും. സ്തൂപത്തിന് കാവലിനായി രണ്ട് പൊലിസുകാരെ സ്ഥിരമായി നിര്‍ത്താനും സ്തൂപ പരിസരത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും പൊലിസ് തീരുമാനിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് വള്ളിക്കാട് ഇന്ന് ഉച്ചക്ക് രണ്ടുമണി വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്‍.എം.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.