ദുബൈ: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി എം.വി. ഉതുപ്പ് വര്‍ഗീസ് (48) യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ പിടിയിലായി. അല്‍സറാഫ മാന്‍പവര്‍ ഏജന്‍സി ഉടമയും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ ഉതുപ്പ് വര്‍ഗീസിനെ യു.എ.ഇ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്താരാഷ്ട്ര ക്രിമിനല്‍ പൊലീസായ ഇന്‍റര്‍പോള്‍ ആണ് അറസ്റ്റ് ചെയ്തത്. രാജ്യം വിടാനൊരുങ്ങവെ താമസിച്ച ഹോട്ടലില്‍നിന്നാണ് ഇയാളെ നാലു ദിവസം മുമ്പ് പിടികൂടിയതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റ് വിവരം ഒൗദ്യോഗികമായി പുറത്തുവിട്ടത്.
നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐയുടെ അപേക്ഷയെതുടര്‍ന്ന് ജൂലൈ 29ന് ഇന്‍റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍റര്‍പോള്‍ വെബ്സൈറ്റിലെ വാണ്ടഡ് പേഴ്സന്‍സ് വിഭാഗത്തില്‍ ഇയാളെക്കുറിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഇയാള്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. നേരത്തേ കേരള ഹൈകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസില്‍ മൂന്നാം പ്രതിയായ ഉതുപ്പിനെ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ സി.ബി.ഐ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്ത്യയിലത്തെിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് അറിയുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ വര്‍ഗീസ് ഉതുപ്പ് 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.ഐ കേസ്. കൊച്ചി എം.ജി റോഡിലുള്ള ഏജന്‍സിയുടെ ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ സാമ്പത്തിക തിരിമറി കണ്ടത്തെുകയും ചെയ്തു. 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. സര്‍ക്കാര്‍ വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളില്‍നിന്ന് 19,500 രൂപ മാത്രമേ ഇടക്കാന്‍ പാടുള്ളൂ. എന്നാല്‍, അല്‍സറാഫ ഒരാളില്‍നിന്ന് 19.5 ലക്ഷത്തോളം രൂപ വീതമാണ് ഈടാക്കിയത്. 19,500.00 എന്നതിലെ ദശാംശം മാറ്റി 19,50,000 ആക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ഇങ്ങനെ 300 കോടി രൂപയോളം വര്‍ഗീസ് ഉതുപ്പ് തട്ടിയെടുത്തെന്നും ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്‍െറ സഹായം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടത്തെല്‍.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സാണ് കേസിലെ ഒന്നാം പ്രതി. സി.ബി.ഐ അറസ്റ്റ് ചെയ്ത അഡോള്‍ഫ് ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതിനിടെ ഉതുപ്പ് വര്‍ഗീസ് കുവൈത്തിലേക്ക് കടന്നു. കുവൈത്തിലത്തെിയ ഇയാള്‍ റിക്രൂട്ട്മെന്‍റ് തുടരുന്നതായി അറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ വിവരം പൊലീസിലും ഇന്ത്യന്‍ എംബസിയിലും അറിയിച്ചിരുന്നെങ്കിലും നഴ്സുമാര്‍ക്ക് പരാതിയില്ലാത്തിനാല്‍ നടപടിയെടുക്കാനാകില്ളെന്ന് പൊലീസും കേസ് വിവരങ്ങള്‍ ഇന്ത്യയില്‍നിന്ന് അറിയിച്ചിട്ടില്ലാത്തിനാല്‍ ഒന്നും ചെയ്യാനാകില്ളെന്ന് എംബസി അധികൃതരും കൈമലര്‍ത്തി. ഇന്‍റര്‍പോള്‍ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഉതുപ്പ് കുവൈത്തില്‍നിന്ന് മുങ്ങി. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.