തൃശൂർ: കോവിഡ് 19 വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത് തിൽ കേരളത്തിൽ ട്രെയിൻ സർവിസ് അവസാനിച്ചത് തൃശൂരിൽ. അസമിലെ ദിബ്രുഗഢിൽനിന്ന് മൂന്ന ു ദിവസം മുമ്പ് പുറപ്പെട്ട വിവേക് എക്സ്പ്രസാണ് ബുധനാഴ്ച പുലർച്ച ഒന്നരയോടെ തൃശൂരിൽ എത്തിയത്. ഇതിലെ 196 യാത്രക്കാരെ നിരീക്ഷണത്തിലാക്കി.
പനിയും രോഗലക്ഷണങ്ങളും കണ്ട അഞ്ചുപേരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശികളായ 17 പേരെ ബന്ധുക്കളോടൊപ്പം വീട്ടിൽ നിരീക്ഷണം നിർദേശിച്ച് വിട്ടയച്ചു. ബാക്കി 174 പേരെ മുളംകുന്നത്തുകാവ് കിലയിൽ സജ്ജീകരിച്ച ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. കന്യാകുമാരിവരെ സർവിസ് നടത്തേണ്ട ട്രെയിനാണ് തൃശൂരിൽ യാത്ര അവസാനിപ്പിച്ചത്.
ട്രെയിൻ ഗുവാഹതിയിൽനിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ ട്രെയിൻ ഗതാഗതം പൂര്‍ണമായി നിര്‍ത്തലാക്കാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയുള്‍പ്പെടെ നിരവധി കോവിഡ് ബാധിത മേഖലകളിലൂടെ കടന്നാണ് വിവേക് എക്സ്പ്രസ് കേരളത്തിലെത്തിയത്. ഈ സാഹചര്യത്തിലാണ് ജില്ല ഭരണകൂടം നേരിട്ടുള്ള പരിശോധനക്ക് ശേഷം യാത്രക്കാരെ നിരീക്ഷണത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.