തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ ാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിൽ ഒന്ന് വീതവ ുമാണ് സ്ഥിരീകരിച്ചത്. പാലക്കാട്ടുള്ള ഒരാൾ രോഗമുക്തി നേടി.
കോഴിക്കോട് രണ്ട് ഹൗസ് സർജൻമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും കേരളത്തിന് പുറത്തുനിന്ന് ട്രെയിനിൽ വന്നവരാണ്. ഇതിൽ ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച മറ്റൊരാൾ ആരോഗ്യ പ്രവർത്തകനാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേർ വിദേശത്തുനിന്ന് വന്നവരാണ്. മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനാണ്. മഞ്ചേരി പയ്യനാട് സ്വദേശിയാണ് കുഞ്ഞ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ആസ്ട്രേലിയയിൽനിന്ന് വന്നയാൾക്കാണ്. ഇയാൾ ഡൽഹിയിൽനിന്ന് ടാക്സിയിലാണ് കേരളത്തിലെത്തിയത്.
ബുധനാഴ്ച പുതുതായി 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 127 പേർ നിലവിൽ ചികിത്സയിലുണ്ട്. 29,150 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂരിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. അവിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. െപാലീസ് പരിശോധനയും കാര്യമായി നടക്കുന്നു. അതിനാൽ തന്നെ വാഹനങ്ങൾ പുറത്തിറങ്ങുന്നത് കുറവുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.