തെഹ്റാന്‍: 2017 മേയ് 19ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഹസന്‍ റൂഹാനി മത്സരിക്കുമെന്നാണ് സൂചന. ലോകശക്തികളുമായി നിലവില്‍വന്ന ഇറാന്‍െറ ആണവ കരാറിനെ തുടര്‍ന്ന് പാരമ്പര്യവാദികളില്‍നിന്ന് വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു റൂഹാനി. ആണവ കരാര്‍ ഇറാനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടെന്നാണ് കാര്‍ക്കശ്യവാദികളുടെ പക്ഷം. പൊതുമേഖലാ കമ്പനികള്‍ക്ക് അമിതമായി പണം നല്‍കിയെന്ന ആരോപണത്തിലും റൂഹാനി പ്രതിക്കൂട്ടിലാണ്. പാരമ്പര്യവാദികള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈയും സ്ഥാനാര്‍ഥികളെ വീറ്റോ ചെയ്യാനുള്ള അധികാരവുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.