ന്യൂഡൽഹി: സംഭവബഹുലമായ ഒരു വർഷത്തിന് കൂടി വിട നൽകി പുതുവർഷത്തെ വരവേറ്റ് ലോകം. സമോവ, ടോംഗോ കിരിബാതി ദ്വീപ ികളിലാണ് ആദ്യമായി പുതുവർഷമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലും ആസ്ട്രേലിയയും പുതുവർഷമെത്തി. ദക്ഷിണ കൊറിയ, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളോടെയാണ് 2019നെ സ്വാഗതം ചെയ്തത്.
ഇന്ത്യയിലും പുതുവർഷ ആഘോഷങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. പനാജി, മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം പുതുവർഷത്തോട് അനുബന്ധിച്ച് വൻ ആഘോഷങ്ങൾ നടന്നു. നഗരങ്ങളിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്.
കേരളത്തിന് മറക്കാനാവാത്ത മുറിവുകൾ സമ്മാനിച്ചാണ് 2018 കടന്നു പോയത്. നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ നിന്ന് കേരളം ഇനിയും മോചിതമായിട്ടില്ല. എങ്കിലും ദു:ഖങ്ങളെല്ലാം മറന്ന് കേരളവും പുതുവർഷത്തെ വരവേറ്റു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെല്ലാം പുതുവർഷ ആഘോഷങ്ങൾക്ക് പൊടി പൊടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.