യു.പിയിൽ മുസ്ലിം വയോധികനെ മർദിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്ലിം വയോധികനെ സംഘം ചേർന്ന് മർദിക്കുകയും താടി മുറിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കല്ലു, ആദിൽ എന്നീ യുവാക്കളാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസമാണ് അബ്ദുസ്സമദ് എന്നയാളെ മർദിക്കുന്ന വിഡിയോ പുറത്തായത്. തന്നെ ഏതാനും പേർ തട്ടിക്കൊണ്ടുപോയി ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നുവെന്ന് അബ്ദുസ്സമദ് പറഞ്ഞിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായ മന്ത്രത്തകിട് വിറ്റതിനാണ് പ്രതികൾ ഇയാളെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. പ്രധാന പ്രതിയായ പർവേഷ് ഗുജ്ജറിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

'പർവേഷിനൊപ്പം കല്ലു, പോളി, ആരിഫ്, ആദിൽ, മുഷാഹിദ് എന്നിവർ ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. പ്രതികളും സമദും തമ്മിൽ നേരത്തെ ബന്ധമുണ്ട്. സമദ് ഇവർക്ക് മന്ത്രത്തകിട് വിറ്റിരുന്നു. ഇത് വേണ്ടരീതിയിൽ പ്രവർത്തിക്കാത്തതിൽ പ്രകോപിതരായ പ്രതികൾ ഇയാളെ മർദിക്കുകയായിരുന്നു' -ഗാസിയാബാദ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞദിവസം പ്രചരിച്ച വിഡിയോയിൽ ഒരാൾ സമദിനെ തല്ലുന്നതും താടി മുറിക്കുന്നതും കാണാം. ഇതിന് പിന്നാലെ പ്രാദേശിക സമാജ്വാദി പാർട്ടി നേതാവിനൊപ്പം ഇദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു.

'പള്ളിയിൽ പോകുേമ്പാൾ ഒരാൾ ഓട്ടോറിക്ഷയുമായി വന്ന് ലിഫ്റ്റ് നൽകി. പിന്നീട് രണ്ടുപേർ കൂടി അതിൽ കയറി. എന്നിട്ട് അവർ എന്നെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി തല്ലി. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാൻ അവർ നിർബന്ധിച്ചു. അവർ എൻെറ മൊബൈൽ എടുത്തു. കത്തിയെടുത്ത് താടി മുറിച്ചു' -കണ്ണീരൊഴുക്കി സമദ് ലൈവിൽ പറഞ്ഞു.

'മറ്റു മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്നതിൻെറ ഒരു വീഡിയോ അവർ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്‌ലിംകളെ കൊന്നതായി അവർ പറയുന്നുണ്ടായിരുന്നു' -സമദ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Two more arrested in UP for beating up Muslim elder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.