കോയമ്പത്തൂർ: ട്രെയിനിൽ ഒമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പിടിയിലായ ചെന്നൈ ഹൈകോടതി അഭിഭാഷകൻ അഡ്വ. കെ.പി. പ്രേം ആനന്ദിനെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ യാത്രചെയ്യവെയാണ് പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറിയത്. പ്രശ്നം യാത്രക്കാർ ട്രെയിൻ ടിക്കറ്റ് പരിശോധകെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇൗറോഡ് റെയിൽവേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി അനുകൂല അഭിഭാഷക സംഘടന അംഗമാണ് പ്രതി.
പോക്സോ നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ നൽകുന്ന നിയമത്തിനുള്ള ഒാർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതിെൻറ അടുത്ത ദിവസമാണ് സംഭവം. ട്രെയിനുകളിൽ റെയിൽവേ സുരക്ഷസേനയുടെ പട്രോളിങ്ങും പരിശോധനയും കുറഞ്ഞതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.