ടിപ്പു സുൽത്താൻ അനുകൂലികളെ നാടുകടത്തുകയോ കൊല്ലുകയോ വേണമെന്ന് ബി.ജെ.പി അധ്യഷൻ

ബംഗളൂരു: ടിപ്പു സുൽത്താൻ അനുകൂലികളെ നാടുകടത്തുകയോ കൊല്ലുകയോ വേണമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി കർണാടക അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ. കോൺഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കാൻ അനുമതി നൽകി. അത് ഇവിടെ ആവശ്യമില്ല. കോൺഗ്രസ് സവർക്കറെ കുറിച്ച് മോശമായി സംസാരിച്ചുവെന്നും കട്ടീൽ പറഞ്ഞു.

കൊപ്പൽ ജില്ലയിൽ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഞങ്ങൾ ഹനുമാനെ പ്രാർഥിക്കുന്നവരും ഹനുമാന്റെ ശിഷ്യരുമാണ്. ഞങ്ങൾ ടിപ്പുവിന്റെ പിന്മുറക്കാരല്ല. ടിപ്പുവിന്റെ അനുയായികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ നിങ്ങൾ ഹനുമാനെ പ്രാർഥിക്കുമോ അതോ ടിപ്പുവിനെയോ. ടിപ്പുവിന്റെ അനുയായികളെ നിങ്ങഃൾ കാട്ടിലേക്ക് അയക്കുമോ. കർണാടക ഹനുമാൻ വിശ്വാസികളുടേതൊ അതോ ടിപ്പുവിന്റെ അനുയായികളുടേതോ. ടിപ്പുവിന്റെ അനുയായികളെ ഇനിയും ഈ പുണ്യഭൂമിയിൽ ജീവിക്കാൻ അനുവദിക്കരുത്. നേരത്തെ ടിപ്പുവും സവർക്കറും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിലെ ​പോരാട്ടമെന്ന വിവാദ പ്രസ്താവനയും നളീൻകുമാർ നടത്തിയിരുന്നു.

Tags:    
News Summary - Tipu Sultan Followers "Shouldn't Be Alive": Karnataka BJP Chief's Shocker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.