ന്യൂഡൽഹി: പന്തീരാങ്കാവ് മാവോവാദിക്കേസിൽ ഈ മാസം 24ന് വിചാരണ കോടതി കുറ്റം ചുമത്തുമെന്ന് തെറ്റിദ്ധരിപ്പിച്ച് സുപ്രീംകോടതിയിൽ താഹയുടെ ജാമ്യാപേക്ഷ നീട്ടാൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ അന്വേഷണ ഏജൻസി(എൻ.െഎ.എ)ക്ക് വേണ്ടി ഹാജരായ കേന്ദ്ര അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി)എസ്.വി. രാജുവാണ് വിചാരണ കോടതി കുറ്റം ചുമത്തുമെന്ന വാദം ഉന്നയിച്ചത്. എന്നാൽ, ഇൗ മാസം 24ന് എൻ.െഎ.എ കോടതി കുറ്റം ചുമത്തുന്നില്ലെന്നും ഫോറൻസിക് റിേപ്പാർട്ട് സമർപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും താഹയുടെ അഭിഭാഷകൻ അഡ്വ. ജയന്ത് മുത്തുരാജ് കോടതിയെ ബോധിപ്പിച്ചു.
ആദ്യം എ.എസ്.ജിയുടെ വാദം മുഖവിലക്കെടുത്ത ജസ്റ്റിസ് അജയ് രസ്തോഗി, ജാമ്യത്തിനായുള്ള താഹയുടെ ഹരജിയും അലെനതിരായ എൻ.െഎ.എ ഹരജിയും തീർപ്പാക്കാമെന്ന് പറഞ്ഞു. അതോടെയാണ് മുത്തുരാജ് ഇടപെട്ടത്. തുടർന്ന് നിലപാട് മാറ്റിയ സുപ്രീംകോടതി ബുധനാഴ്ച ആദ്യ കേസായി പരിഗണിക്കണെമന്ന് അറിയിച്ചു.
നേരത്തെ കേസ് പരിഗണിച്ചിരുന്ന രണ്ട് ബെഞ്ചുകളിൽ നിന്ന് മാറ്റിയാണ് പുതിയ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിെൻറ മുമ്പാകെ കേസെത്തിയത്. താഹ ഫസലിന് വേണ്ടി ഇതുവരെ ഹാജരായിരുന്ന മലയാളി അഭിഭാഷകൻ അഡ്വ. ബസന്ത്, അലനു വേണ്ടിയാണ് ഹാജരായത്. താഹക്കുവേണ്ടി ഹാജരായ മുത്തുരാജ്, തമിഴ്നാടിെൻറ മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലാണ്.
മാവോവാദി ബന്ധം ആരോപിച്ച് കേരള പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി അയച്ച നോട്ടീസിന് അലെൻറ അഭിഭാഷകൻ മറുപടി നൽകിയിരുന്നു. തുടർന്നാണ് ഹൈകോടതി ജാമ്യം റദ്ദാക്കിയതിനെതിരെ താഹ ഫസൽ സമർപ്പിച്ച ഹരജി ഇതോടൊന്നിച്ച് സുപ്രീംകോടതിയിൽ പുതിയ ബെഞ്ച് കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.