ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്തുന്നത് പുനരാരംഭിക്കാൻ സുപ്രീംകോടതി നൽകിയ അനുമതി കേന്ദ്ര, സംസ്ഥാന ജോലികൾക്ക് ബാധകമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ. ഇതുസംബന്ധിച്ച ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോടതി നിർദേശം കേന്ദ്ര സർക്കാർ ജോലികൾക്ക് മാത്രമാണോ ബാധകമെന്ന തരത്തിൽ ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ, വിധിയിൽ ആശയക്കുഴപ്പമില്ലെന്നും കേന്ദ്രവും സംസ്ഥാനങ്ങളും തൊഴിലാളികൾക്ക് ഉദ്യോഗക്കയറ്റത്തിൽ സംവരണം നൽകിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച നിർദേശം േപഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് ഉടൻ പുറത്തിറക്കും. കോടതി നിർദേശം സംബന്ധിച്ച ചർച്ചയിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, നിയമമന്ത്രി രവിശങ്കർ പ്രസാദ്, സാമൂഹിക നീതി വകുപ്പ് മന്ത്രി താവർചന്ദ് ഗെഹ്ലോട്ട് എന്നിവരടക്കം പങ്കെടുത്തു. ദലിത്, ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടിയാലോചന നടത്താൻ സർക്കാർ ഒരു സമിതി രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു. കോടതികളുടെ ഉത്തരവുകൾ മൂലം പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണം നിലച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അന്തിമവിധി വരുന്നതുവരെ സംവരണം തുടരാൻ കോടതി അനുമതി നൽകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.